Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue Department

Thiruvananthapuram

നന്ദിയോട്ടെ 40 കുടുംബങ്ങൾക്ക് കരം ഒടുക്കി നൽകി റവന്യൂ വകുപ്പ്

കല്ലറ: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം. സുധീർഷാ പാലോട് എംഎൽഎയുടെ ഇടപെടലിൽ 40 കുടുംബങ്ങൾക്ക് കരം ഒടുക്കി നൽകി.

നന്ദിയോട് പഞ്ചായത്തിലെ കുറുപുഴ ഉന്നതിയിൽപ്പെട്ട ഒൻപത് ഏക്കർ ഹരിജൻ ഉന്നതിയിലെ 40 കുടുംബങ്ങൾക്കാണ് റവന്യൂ വകുപ്പ് കരം ഒടുക്കി രസീത് കൈമാറിയത്. ഉന്നതിയിലെ നിവാസികൾ 2013 വരെ കരം ഒടുക്കിയിരുന്നെങ്കിലും പിന്നീട് വനഭൂമി എന്ന കാരണത്തിൽ കരം എടുത്തിരുന്നില്ല. ഇതിമൂലം ഉന്നതിയിലെ കുടുംബാഗംങ്ങൾക്ക് വസ്തു ക്രയവിക്രയം ചെയ്യുന്നതിനോ, വായ്പകൾ എടുക്കുന്നതിനോ കഴിയാത്ത സാഹചര്യമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നന്ദി അറിയിച്ച് ഉന്നതിയിലെത്തിയ എംഎൽഎയോട് ഇവർ തങ്ങളുടെ ദുരിതങ്ങൾ വിശദീകരിച്ചു. തുടർന്ന് ഇക്കാര്യം എംഎൽഎ, റവന്യുമന്ത്രി എ.പി. അനിൽകുറിന്‍റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. എംഎൽഎയുടെ നിർദേശപ്രകാരം റവന്യൂവകുപ്പ് സ്വീകരിച്ച നടപടികളിലൂടെയാണ് ഉന്നതിയിലെ കുടുംബങ്ങൾക്ക് കരം ഒടുക്ക് രസീത് ലഭിച്ചത്.

നെടുമങ്ങാട് താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ സുധീർ ഷാ പാലോട് എംഎൽഎ കുടുംബങ്ങൾക്ക് കരം ഒടുക്ക് രസീതുകൾ കൈമാറി. തഹസിൽദാർ വി.എൻ. നന്ദകുമാർ, ഭൂരേഖ തഹസിൽദാർ സന്തോഷ്, കുറുപുഴ വില്ലേജ് ഓഫീസർ സനൂജ ബീവി, പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ബാജിലാൽ, പഞ്ചായത്ത് അംഗം ജീവൻ കുമാർ, മുൻ പഞ്ചായത്ത് അംഗം വിനു വി. ലാൽ, രാജ്കുമാർ, നന്ദിയോട് ബി. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.

Kerala

റവന്യുകാർഡ് ആദ്യഘട്ടത്തിൽ 170 വില്ലേജുകളിൽ മാത്രം

കോട്ടയം: സംസ്ഥാനത്ത് ഭൂസംബന്ധമായ വിവരങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി റവന്യുവകുപ്പ് ആവിഷ്‌കരിച്ച ഡിജിറ്റൽ കാർഡുകൾ ആദ്യഘട്ടത്തിൽ 170 വില്ലേജുകളിൽ മാത്രം.

ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിലാണ് റവന്യുകാർഡ് വിതരണം ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് 170 വില്ലേജുകളിൽ മാത്രമാണ് ഡിജിറ്റൽ സർവേ പൂർത്തിയായത്.

300 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ അന്തിമഘട്ടത്തിലാണ്. രണ്ട് മാസത്തിനുള്ളിൽ ഇവിടങ്ങളിലെ സർവേ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റവന്യുവകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് മൊത്തം 1666 വില്ലേജുകളിലായി 27 ലക്ഷം ഹെക്ടർ റവന്യുഭൂമിയാണുള്ളത്. മുഴുവൻ ഇടങ്ങളിലെയും ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കുന്നതിന് ഒരുവർഷത്തിലധികം വേണ്ടിവരുമെന്നാണ് റവന്യുഅധികൃതർ കണക്കുകൂട്ടുന്നത്.

അതേസമയം, നവംബർ ഒന്നുമുതൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുന്ന ഇടങ്ങളിൽ റവന്യു കാർഡുകൾ ലഭ്യമാകുമെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. ഡിജിറ്റൽ സർവേ വഴി സംസ്ഥാനത്തെ 10 ലക്ഷം ഹെക്ടറിലധികം ഇതുവരെ അളന്നുതിട്ടപ്പെടുത്തിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

എന്താണ് റവന്യുകാർഡ് ?

ആധാർ കാർഡ് മാതൃകയിൽ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സമഗ്രവിവരങ്ങൾ ഡിജിറ്റൽ കാർഡിൽ ലഭ്യമാകും. കാർഡിന് 10 അക്കമുള്ള നമ്പർ ഉണ്ടാകും. കാർഡിൽ ഭൂവുടമയ്ക്ക് തന്‍റെ ഭൂമി സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും.

ഭൂമിയുടെ ഇനം, തരം, കൃത്യമായ വിസ്തീർണം എന്നിവയെല്ലാം ഇതിൽ രേഖപ്പെടുത്തിയിരിക്കും. കരമടച്ചത് സംബന്ധിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടും. ഭൂമിയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങളും ഇവയിൽ ഉൾപ്പെടും. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പൊതുജനങ്ങൾക്ക് നൽകുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കും.

Kerala

റവന്യു വകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായി, അന്വേഷണം

തൃശൂര്‍: കോടതി നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായി. 2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. ‌

മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ഏല്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മക്കള്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണം മുക്കുപണ്ടമായത് അറിയുന്നത്. സംഭവത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up